Showing posts with label ദേശീയം. Show all posts
Showing posts with label ദേശീയം. Show all posts

Monday, February 23, 2009

എന്റെ വകയും ആശംസകള്‍

ല്ലാരും രാവിലെ മുതല്‍ മെനക്കെട്ടിരുന്ന് പോസ്റ്റുന്നു.. അതുകൊണ്ട് ഞാനും പോസ്റ്റുന്നു.. അല്ല.. അതുതന്നെ ഞാനും പോസ്റ്റുന്നു..

ഞാനൊരു ഇന്ത്യാക്കാരന്‍ .... ഞാനൊരു മലയാളി...
റസൂല്‍ പൂക്കുട്ടിക്ക് അഭിനന്ദനങ്ങള്‍.. താങ്കളൊരു മലയാളിയായതു കൊണ്ട് ഞങ്ങള്‍ക്കോ ഈ മലയാളികളേക്കൊണ്ട് താങ്കള്‍ക്കോ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല, ഉണ്ടാവുമെന്ന് കരുതുന്നുമില്ല. കുറച്ച് ദിവസങ്ങളെ ആയുള്ളൂ താങ്കളേക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ടുപോലും..
എങ്കിലും 20-20 ക്രിക്കറ്റ് ഫൈനലില്‍ ശ്രീശാന്ത് ക്യാച്ചെടുക്കുന്നതു കണ്ടതുപോലെ, ലോകസുന്ദരിപ്പട്ടത്തിന്റെ ഫൈനല്‍ വേദിയില്‍ പാര്‍വ്വതി ഓമനക്കുട്ടന്‍ നില്‍ക്കുന്നതു കണ്ടതുപോലെ, ഒരു മലയാളി എന്ന വികാരം കൊണ്ട്.. അഭിമാനം കൊണ്ട്.. ഇന്നും എന്റെ കണ്ണുകള്‍ നിറഞ്ഞു. മനസ് നിറഞ്ഞു..


സ്ലംഡോഗ് മില്യണെയര്‍ കണ്ടിട്ടില്ലാത്തതു കൊണ്ട് ഒരു നിരൂപണം എഴുതാനോ പ്രശംസിക്കാനോ വിമര്‍ശിക്കാനോ ചിത്രത്തിന്റെ പ്രമേയത്തേക്കുറിച്ചുള്ള വാദപ്രതിവാദങ്ങളില്‍ പങ്കാളിയാവാനോ കഴിഞ്ഞില്ല. ഇതിലും മനോഹരമെന്ന് എനിക്ക് തോന്നിയ അനേകം ഗാനങ്ങള്‍ എഴുതിയിട്ടുള്ള ആളെന്ന നിലയ്ക്ക് ശ്രീ റഹ്മാന്‍ ഓസ്കാര്‍ നേടിയത് എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നുമില്ല, ആവേശം കൊള്ളിക്കുന്നുമില്ല. ഒരിന്ത്യന്‍ സിനിമയില്‍ അദ്ദേഹത്തിന്റെ ഗാനത്തിന് ഇതു മുന്‍പേ ലഭിക്കേണ്ടിയിരുന്നു എന്ന എന്റെ തോന്നലാവാം കാരണം. പക്ഷേ ഈ ഒരു നിമിഷം.. ഒരിന്ത്യാരനായതില്‍ അഭിമാനം തോന്നുന്ന നിമിഷം,...


ഇത്രയും ഇന്ത്യാക്കാര്‍ ഇതുപോലൊരു വേദിയില്‍ ഒരുമിച്ച് നില്‍ക്കുന്നത് ആദ്യം.. എട്ട് ഓസ്കര്‍ നേടിയ സ്ലംഡോഗ് മില്യണെയറില്‍ മികച്ച ചിത്രം, ശബ്ദമിശ്രണം, ബെസ്റ്റ് ഒറിജിനല്‍ സ്കോര്‍, ബെസ്റ്റ് സോങ്ങ് എന്നിവ പൂര്‍ണ്ണമായും ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ തന്നെ.


ഒരു ആവേശം കൊണ്ട് ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ മനസിന് ആശ്വാസമായതുകൊണ്ടും ഇനിയും വലിച്ചുനീട്ടി ഒരെഴുത്തിന്റെ ആവശ്യമില്ലാത്തതു കൊണ്ടും, ശിവരാത്രി ആഘോഷത്തിന് അമ്പലത്തില്‍ പോകേണ്ടതുകൊണ്ടും നിര്‍ത്തുന്നു..

ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമന്തരംഗം...
കേരളമെന്നു കേട്ടാലോ പറയണം പൂക്കുട്ടി നമുക്ക് സ്വന്തമെന്ന്..
വന്ദേമാതരം...
ജയ്ഹോ...

Wednesday, February 11, 2009

പ്രവര്‍ത്തകരെ ആവശ്യമുണ്ട്

ശ്രീമതി സോണിയാജിയുടെ നേത്രുത്വത്തില്‍ ന്യൂഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എ.ഐ.സി.സി, അനുബന്ധ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ വിവിധ പോസുകളിലെ താല്‍കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇലക്ഷന്‍ കഴിയുന്നതുവരെയാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാ‍ന തീയതി മാര്‍ച്ച് 10.

01s/09. ജനാധിപത്യം,മതേതരത്വം തുടങ്ങി ഇല്ലാത്ത സംഗതികളുടെ പേരില്‍ കഴുതകളെ ജനങ്ങളാക്കിക്കൊണ്ട് വോട്ടു ചെയ്യിച്ച് വിജയിക്കാന്‍ കഴിവുള്ള യുവജനങ്ങള്‍ക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാം. നിലവില്‍ 500 ഒഴിവുകളാണുള്ളത്. പ്രായപരിധി 50നും 95നും മധ്യേ. ഹിന്ദി എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. എ.ഐ.സി.സി ആസ്ഥാനത്ത് ചായകൊണ്ടു കൊടുത്തും തൂപ്പുവേല ചെയ്തും പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

02s/09. പ്രസ്താവനകള്‍ ഇറക്കുന്നതിലേക്കായി നാക്കിന് നീളക്കുടുതലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നു. സംസ്ഥാന തലത്തില്‍ പ്രസംഗ പ്രസ്താവന മത്സരങ്ങളില്‍ വിജയം നേടിയവരാകണം.

*
*

07s/09. പഞ്ചായത്തുകള്‍ തോറും നടന്ന് കവലപ്രസംഗങ്ങള്‍ നടത്തേണ്ടവരെയും കയ്യടിക്കേണ്ടവരുടെയും എണ്ണം അതതു ജില്ലാ നേതാക്കന്മാര്‍ക്ക് കിട്ടിയ കാശിനനുസരിച്ച് തീരുമാനിക്കും. ഇനി മറ്റവന്മാരുടെ തല്ലെങ്ങാനും വന്നാല്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളെ മുറുകെപ്പിടിച്ച് ഓടാന്‍ തയ്യാറുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.

(മിച്ചമുള്ള അപേക്ഷകരെ ഒഴിവു വരുന്നതനുസരിച്ച് നേരിട്ട് രാജസഭയിലേക്ക് പറഞ്ഞുവിടുന്നതായിരിക്കും.. )

കൂടുതല്‍ വിവരങ്ങള്‍ക്ക് ഡ്ഡ്ഗ്ഗദ്ദപ്പ്ങ്ങഞ്ര്ര്വ്വ്യ്യ്ദ്ദ്രീ എന്ന സൈറ്റ് സന്ദര്‍ശിക്കുക. (ഇതു മനോരമ പത്രത്തില്‍ നിന്നാ...!! )

അപേക്ഷകള്‍ അയക്കേണ്ട വിലാസം:
ആര്‍ ഗാന്ധി
C/o മിസ്സിസ് ഗാന്ധി
10 ജന്‍പഥ്
ന്യൂഡല്‍ഹി

----------------------------------

കേരള രക്ഷ, ‘ഞങ്ങടെ‘ രക്ഷ

കേരളത്തെ രക്ഷിക്കണമെന്ന് നിങ്ങള്‍ക്കാര്‍ക്കെങ്കിലും ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ ദേ കാസര്‍ഗോഡ് നിന്നും പുറപ്പെട്ടിരിക്കുന്ന കേരള രക്ഷാമാര്‍ച്ച് നിങ്ങള്‍ ഒരു വന്‍ വിജയമാക്കി മാറ്റണം..
കേരളം മാത്രം അല്ല.. രാജ്യത്തിന്റെ മൊത്തം മതേതര സ്വഭാവം കാത്തുസൂക്ഷിക്കാന്‍ ഇപ്പൊ ഞങ്ങള്‍ക്ക് മാത്രമേ കഴിയൂ..

സോണിയാജിയുടെ കരങ്ങള്‍ക്ക് ശക്തി പകരുക എന്നതാണ് നമ്മുടെ പണി.
അത് ഇന്ന രീതിയില്‍ വേണമെന്നൊന്നുമില്ല, കോണിക്കാരും, റബറിലക്കാരും ഒക്കെ തന്നാല്‍ കഴിയുന്ന രീതിയില്‍ ഒന്നു സഹായിക്കുക..
ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക.. രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സോണിയാജിക്കും രാഹുലിനും മാത്രമേ കഴിയൂ.. സ്വപ്നത്തില്‍ കണ്ടകാര്യം ഭാര്യയോടും മകനോടും അല്ലാതെ മറ്റാരോടും പുള്ളി പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ...

----------------------------------

പ്രസംഗം

കാറളത്തിളെ മാണ്യറയ കാംഗ്രസ് പ്രവ്ര്‍ത്തകറ്ക്ക് എണ്ടെ നംഷ്കാറം
(കയ്യടി..)
കാറളം എണിക്ക് എണ്ടെ ഷ്വണ്ടം വീഡ് പോളെയണ്.
(വീണ്ടും കയ്യടി..)
ഐ ആം മോര്‍ കംഫര്‍ട്ടബിള്‍ വിത് ഇംഗ്ലീഷ്..സോ..

ഇനി ഇതുപോലുള്ള എത്ര പ്രസംഗങ്ങള്‍ നമ്മള്‍ കേള്‍ക്കണം.. ഹോ..

നാളെ: മറ്റോന്മാര്

Saturday, January 24, 2009

ക്ഷേത്രങ്ങളില്‍ നിന്നും ഇനി പി.എച്ച്.ഡി. എടുക്കാം..

ദ്രസകളില്‍ നിന്നുള്ള പഠനം സി.ബി.എസ്.സിക്ക് തുല്യമാക്കുന്നതിന്റെ തുടര്‍ച്ചയായി ഇനി രാജ്യത്തെ ക്ഷേത്രങ്ങളേയും പഠനശാലകളാക്കി മാറ്റി വിവിധ വിഷയങ്ങളില്‍ നാലാംക്ലാസ് യോഗ്യത മുതല്‍ PhD വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ന്യൂനപക്ഷപ്രീണനം എന്ന ആരോപണം ഉന്നയിച്ച് വര്‍ഗീയശക്തികള്‍ മുതലെടുപ്പ് നടത്താതിരിക്കാനാണ് ഈ നീക്കം എന്നറിയുന്നു.

രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥക്ഷേത്രം, കൊണാര്‍ക്ക് സൂര്യക്ഷേത്രം, മധുര മീനാക്ഷിക്ഷേത്രം, തിരുപ്പതി, മൂകാംബിക, പുരി ജഗന്നാഥക്ഷേത്രം എന്നിവയാണ് ഐ.ഐ.റ്റി പദവിയുള്ള ക്ഷേത്രങ്ങള്‍. ഓരോ ക്ഷേത്രങ്ങളിലേയും കോഴ്സുകളും പ്രവേശനരീതിയും തീരുമാനിക്കാനുള്ള അധികാരം ക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.

കേരളത്തിന് ഐ.ഐ.റ്റികളോ ഐ.ഐ.എമ്മുകളോ ഇല്ല.
എന്നാല്‍ അമ്രുതാനന്ദമയി മഠം സ്വയംഭരണാവകാശമുള്ള സര്‍വകലാശാലയാക്കി നിലനിര്‍ത്തും.
സാമ്പത്തിക ക്രമക്കേടുകളുടെ സര്‍വ്വകലാശാലകളായിട്ടും ശബരിമലയ്ക്കും ഗുരുവായൂരിനും ഐ.ഐ.എം പദവി ലഭിക്കാത്തത് കേരളീയരെ നിരാശയിലാഴ്ത്തി. ത്രുശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തിന് അഞ്ഞൂറേക്കര്‍ സ്ഥലം കൂടി ഏറ്റെടുത്ത് നല്‍കിയാല്‍ അവിടെ ഐ.ഐ.റ്റി അനുവദിക്കുന്ന കാര്യം പരിഗണിക്കും. ഇപ്പോള്‍ ഐ.ഐ.ഇ.എസ് പദവിയാണ് ലഭിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം കേരള രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ സ്രുഷ്ടിച്ചേക്കും.
രാഷ്രീയക്കാരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭ്യമായിട്ടുള്ളത്.

കേരളത്തോട് മാത്രം കേന്ദ്രം തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിരാതവും ബീഭത്സവും ആയ നടപടി എന്നു വിശേഷിപ്പിച്ച അദ്ദേഹം പിണറായി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറണമെന്നും ആവശ്യപ്പെട്ടു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ അടുത്തമാസം 7ന് ഹര്‍ത്താലാചരിക്കും.

“ജയ് ഗുരുവായൂരപ്പ.. ഇതല്പം നേരത്തേ തുടങ്ങിയിരുന്നെങ്കില്‍ എന്റെ മകന് ഈ അവസ്ഥ വരില്ലായിരുന്നു.. നല്ല വിദ്യാഭ്യാസം നല്‍കാമായിരുന്നു.“ ലീഡര്‍ അഭിപ്രായപ്പെട്ടു.

പള്ളികള്‍ക്ക് അനുവദിച്ചു കൊടുക്കാത്ത ഒന്നും തങ്ങള്‍ക്കും വേണ്ട എന്ന നിലപാടാണ് എന്‍.എസ്.എസ് എടുത്തിരിക്കുന്നത്. “ചങ്ങനാശേരി അതിരൂപതയുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും.“ സെക്രട്ടറി പറഞ്ഞു.

“ഹിന്ദുക്കള്‍ ചിരിക്കുന്നു. ക്രിസ്ത്യാനികള്‍ക്കെന്തു കിട്ടി” എന്ന പരാതിയുമായി കെ. എം. മാണി ഡെല്‍ഹിക്ക് വണ്ടികയറിയിട്ടുണ്ട്. ഭരണങ്ങാനം പള്ളിയും പാലാ കുരിശുപള്ളിയും കടപ്പാട്ടൂര്‍ അമ്പലവും ഐ.ഐ.റ്റി ആക്കുക എന്നതാണ് പ്രാഥമിക ആവശ്യം. ജോസുമോന് എം.പി പദവി ലഭിച്ചാല്‍ അദ്ദേഹം പരാതി പിന്‍വലിക്കുമന്നറിയുന്നു.

ഇവിടെ എന്തു ചെറ്റത്തരവും കാണിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടന്ന് ദേവസ്വം മന്ത്രി അറിയിച്ചിട്ടുണ്ട്. കോടതി ഇടപെട്ടാലും ഞങ്ങള്‍ക്ക് പുല്ലാണ്.
“വിശ്വാസികളായ ഒരു തെണ്ടിക്കും അഡ്മിഷന്‍ അനുവദിക്കില്ല. എന്‍.എസ്.എസ്സിന്റെ ക്ഷേത്രങ്ങളില്‍ 99ശതമാനം പിന്നോക്കസംവരണം ഏര്‍പ്പെടുത്തും” മന്ത്രി പറഞ്ഞു.

പ്ലസ്ടൂ വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മോഡറേഷന്‍ നല്‍കി വിജയിപ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഒരാഴ്ച്ചയ്ക്കകം ശാന്തിക്കാരുടെ മുന്നിലെത്തിക്കും. മാസത്തില്‍ ഒരിക്കലെങ്കിലും പുഷ്പാഞ്ജലിയോ ഗണപതിഹോമമോ നിര്‍ബ്ബന്ധമാക്കും.

ബി.ജെ.പിയുടെ കേരളത്തിലെ 150 ഗ്രൂപ്പുകളും ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് എന്ന് പ്രതികരിച്ചു.

കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളും കോഴ്സുകളും ചുവടെ:
(ലഭ്യമായവ മാത്രം)

ശബരിമല :
സ്വയംഭരണാവകാശം അനുവദിച്ചിട്ടുള്ള കേരളത്തിലെ മൂന്നു സര്‍വ്വകലാശാലകളില്‍ ഒന്നാണ് ശബരിമല. പൂര്‍ണ്ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വരുന്ന ഇതിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇതര മതവിഭാഗങ്ങളില്‍പെട്ടവരോ അവിശ്വാസികളോ ആയിരിക്കണം എന്നു നിഷ്കര്‍ശിച്ചിട്ടുണ്ട്. തുടക്കത്തില്‍ പതിനാലു ഡിഗ്രി കോഴ്സുകളും ഏഴു പിജി കോഴ്സുകളുമാണ് ആരംഭിക്കുക.

ഗുരുവായൂര്‍ ‍:
പതിനൊന്നു ഡിഗ്രി കോഴ്സുകളും ഏഴു പിജി കോഴ്സുകളും തുടങ്ങാനാണ് നിലവില്‍ തീരുമാനമായിരിക്കുന്നത്. അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. എന്നാല്‍ ശുദ്ധിപരിഹാര ക്രിയകള്‍ക്കാവശ്യമായ ജലത്തിന്റെ ലഭ്യത അനുസരിച്ച് ഇക്കാര്യം ഭേദപ്പെടുത്താന്‍ ബോര്‍ഡിന് അധികാരമുണ്ട്. ഗവേഷണത്തിന് പ്രത്യേക വിഭാഗമുള്ള ദക്ഷിനേന്ത്യയിലെ ഏക ക്ഷേത്രമാണിത്.

ഏറ്റുമാനൂര്‍, വൈക്കം, ത്രുപ്പൂണിത്തുറ, തളിപ്പറമ്പ് എന്നീ ക്ഷേത്രങ്ങളില്‍ അഞ്ചു ഡിഗ്രി കോഴ്സുകള്‍ക്കും രണ്ട് പി.ജി കോഴ്സിനും മാത്രമേ അനുമതി ലഭിച്ചിട്ടുള്ളൂ.. ബാക്കി ക്ഷേത്രങ്ങളുടെ ലിസ്റ്റ് ഇപ്പോള്‍ ലഭ്യമല്ല.

സാദാ ലോക്കല്‍ അമ്പലങ്ങളില്‍ പ്ലസ്ടൂ വരെയുള്ള പ്രവേശനത്തിന് മാത്രമേ അനുമതിയുള്ളൂ.

സര്‍പ്പക്കാവുകളിലും ദരിദ്രയില്ലങ്ങളോട് ചേര്‍ന്നുകിടക്കുന്ന ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ തുടര്‍വിദ്യാകേന്ദ്രങ്ങള്‍ തുടങ്ങും. നാലാംക്ലാസ് മുതല്‍ പത്താം തരം വരെയുള്ള തുല്യതാ കോഴ്സുകള്‍ക്കാണ് അനുമതി.

നിലമ്പൊത്താറായി കിടക്കുന്ന ക്ഷേത്രങ്ങളില്‍ അംഗന്‍വാടികളാണ് ആരംഭിക്കുക.



**************************
ശേഷം ചിന്ത്യം ശുഭം...

Monday, December 8, 2008

ഒരു സെമിഫൈനല്‍

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം എത്തിയിരിക്കുന്നു..ബി ജെ പി ക്ക് മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഭരണം നിലനിര്‍ത്താനായി.ഡല്‍ഹിയിലും മിസോറമിലും പ്രതീക്ഷിച്ചതുപോലെ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്റ്റസിന്റെ വിജയം വസുന്ധര രാജെക്കുള്ള കനത്ത തിരിച്ചടിയായി.
ഈ അഞ്ചു വിജയങ്ങളും ദേശീയ പാര്‍ട്ടികള്‍ക്കാണെന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.ജനങ്ങളുടെ മനസ്സറിഞ്ഞു ഭരണം നടത്തിയാല്‍ തിരഞ്ഞെടുപ്പൊന്നും അത്ര വലിയ സംഭവങ്ങളല്ലെന്നു മുന്‍പു ശ്രീ.നരേന്ദ്ര മോഡി തെളിയിച്ചതാണ്. ദാ ഇപ്പൊ ശ്രീമതി.ഷീലാ ദീക്ഷിത്തും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബി ജെ പി മുഖ്യമന്ത്രിമാരും തെളിയിക്കുന്നു..

പത്തു വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ ഷീലാ ദീക്ഷിത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണം ഉള്ളി വില കൂടിയത് ബി ജെ പി യുടെ ഭരണ പരാജയം ആണെന്നു പറഞ്ഞായിരുന്നു.ഇനി പഴയതിന്റെ മൂന്നിരട്ടി വില ഉള്ളിക്ക് ആയാലും ജനം അവരെ വിജയിപ്പിക്കും.ഇത്രയും മികച്ച ഒരു ഭരണത്തിലേക്കു നയിക്കാന്‍ അവരുടെ കയ്യില്‍ എന്തു മാജിക്കാണ്..

അതുപോലെ മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും.ഛത്തീസ്ഗഡില്‍ രമണ്‍ സിങ് ഏതാണ്ട് അതേപോലെ തന്നെ.എനിക്കു തോന്നുന്നത് കോണ്‍ഗ്രസിനേക്കാള്‍ ഇതു ബി ജെ പി ക്കാണ് നേട്ടമായത് എന്നാണ്.രണ്ടു സംസ്ഥാനങ്ങളില്‍ സ്ഥിരമായ ഭരണം ഉറപ്പാക്കാന്‍ അവര്‍ക്കായി.ഇത് ഉമാ ഭാരതിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ
അവസാനമാകുമോ എന്നാണിനി കാണാനുള്ളത്.പാര്‍ട്ടി വിട്ടു പോയവരും പുറത്താക്കിയവരും പിന്നെ ഒന്നുമല്ല എന്നു സി പി എമ്മിനെപ്പോലെ തെളിയിക്കാന്‍ ബി ജെ പി ക്കും ആയി.ഇല്ലെങ്കില്‍ കേരളത്തിലേതുപോലെ..തമിഴ്നാട്,മഹാരാഷ്ടാ,ഉത്തര്‍പ്രദേശ് പോലെ എനിക്കും എന്റെ പാര്‍ട്ടിക്കും എന്നു വിലപേശാന്‍ ഒരാള്‍ കൂടി അവിടെ വളര്‍ന്നേനെ.

ഭരണത്തിന്റെ നാലര വര്‍ഷവും ഒന്നിച്ചു നിന്നു ഗുണഫലം അനുഭവിച്ചശേഷം ശേഷം പെട്ടന്നു പ്രതിപക്ഷത്തിനൊപ്പം പോകുന്നതു നാം പലതവണ കണ്ടതാണ്.(കഴിഞ്ഞ ലോക്സഭാ ഇലക്ഷനില്‍ ബി ജെ പി ക്കു പറ്റിയതു പോലെ..)വിശ്വസ്തരല്ലാത്തവരെ ഉപദേഷ്ടാക്കളാക്കി ഇപ്പൊ വസുന്ധരയ്ക്കും അതുതന്നെ സംഭവിച്ചു.
രാജസ്ഥാനില്‍ ഇനിയും നാമതു കാണും..കാരണം അവരെല്ലാം ഇപ്പൊ കോണ്‍ഗ്രസില്‍ ഉണ്ടല്ലൊ..

ലോക്സഭാ ഇലക്ഷനു മുന്‍പു നടന്നതായതിനാല്‍ ഇതു സെമി ഫൈനല്‍ എന്നൊക്കെ കേട്ടിരുന്നു.3-2 നു കോണ്‍ഗ്രസ് വിജയം നേടിയെന്നൊക്കെ ഇപ്പൊ ചാനലുകളിലും കാണുന്നുണ്ട്.(കഴിഞ്ഞ തവണ ബി ജെ പി ക്കു സംഭവിച്ചത് മറക്കാതിരുന്നാല്‍ നന്ന്).കോണ്‍ഗ്രസിന്റെയൊ ബി ജെ പി യുടേയൊ വിജയം എന്നതിനേക്കാള്‍ ഇതു മുഖ്യമന്ത്രിമാരുടെ വിജയം എന്നു പറയേണ്ടിവരും.അല്ലേ...
......................................................

തിരഞ്ഞെടുപ്പു ഫലം ഒക്കെ വന്നുകൊണ്ടിരിക്കെ നാളുകള്‍ എണ്ണി കഴിയുന്ന നമ്മുടെ മുഖ്യന്‍ അച്ചു മാമനും അതുപോലെ ചെന്നിത്തലയും ഒക്കെ ചില ഡയലോഗുകള്‍ വിടുന്നുണ്ട്. ബി ജെ പി ക്കുള്ള താക്കീതാണെന്ന് പറഞ്ഞ ചെന്നിത്തലയെ നിഷ്പ്രഭനാക്കിക്കൊണ്ട് മുഖ്യന്‍ പറഞ്ഞത് എന്താണെന്നൊ..
“വര്‍ഗ്ഗീയവല്‍ക്കരണം പരാജയപ്പെട്ടു....”അതേ..മുഖ്യാ..നിങ്ങളീ പറയുന്ന തരം വര്‍ഗ്ഗീയ വാദികള്‍ ഏറ്റവും അധികം ഉള്ളത് എവിടെയാ.. ഗുജറാത്തില് അല്ലെ.. നിങ്ങള്‍ക്കോ പോട്ടെ...കോണ്‍ഗ്രസിനെങ്കിലും ഇനി എന്നാ അവിടെ ഒന്ന്...ങേ.......
അതോ മദ്ധ്യപ്രദേശും ഛത്തീസ്ഗഡും ആണോ ഉദ്ദേശിച്ചത്?? വളരെ ശരിയാ...
അഞ്ചും പത്തും ഒക്കെ കൊല്ലം ഒക്കെ ഭരിച്ചിട്ടാണ് അവരു തോറ്റത്..അങ്ങേക്ക് കാലാവധി തികയ്ക്കാന്‍ പറ്റുമോ എന്നു നോക്ക്.. വാചകമടി നടത്താന്‍ പിന്നെ അഞ്ചു കൊല്ലം ഞങ്ങള്‍ തരാം...

മായാവതിയുടേയും ജയലളിതയുടേയും ഒക്കെ പിറകേ പോയ സി പി എമ്മിന്റെ സഹയാത്രികന് ഇതൊക്കെ പറയാന്‍ എന്തവകാശം..ഹല്ല പിന്നെ..

അങ്ങേക്ക് വാചകമടി രാഷ്ടീയം മാത്രേ പറ്റുള്ളോ...